Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി - കോണ്‍ഗ്രസ് അന്തര്‍ധാര സജീവമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ബിജെപിയും കോൺഗ്രസും ധാരണയിലാണ് മത്സരിക്കുന്നത്. ഇടതുപക്ഷത്തെ തോൽപ്പിക്കാനാണ് ഇരു കക്ഷികളും ശ്രമിക്കുന്നത്.
ജനങ്ങൾ ഇതു കാണുന്നുണ്ട്. ശബരിമല സ്വർണക്കൊള്ളയിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ആരെയും സംരക്ഷിക്കാന്‍ സര്‍ക്കാരോ എല്ഡിഎഫോയില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടവര്‍ക്ക് ഇപ്പോള്‍ എസ്ഐടി അന്വേഷണം മതി.
കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളോട് മാപ്പുപറയണം. പത്മകുമാറിനെ അറസ്റ്റ് ചെയ്തതില്‍ ഞങ്ങള്‍ക്ക് ഒരു അങ്കലാപ്പുമില്ല. ഞങ്ങള്‍ ആരെയും സംരക്ഷിക്കില്ല. പ്രധാനമന്ത്രി രാമക്ഷേത്രത്തിലെ പരിപാടിയില്‍ പങ്കെടുത്തതില്‍ അജണ്ടയുണ്ടെന്നും എം.വി.ഗോവിന്ദന് പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും സ്വാഗതം ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അയ്യപ്പന്റെ ഒരു തരി നഷ്ടമാകരുത് എന്ന് തന്നെയാണ് നിലപാട്.
നിയമസഭയിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതാണ്. യുഡിഎഫ് അന്വേഷണവുമായി സഹകരിച്ചില്ല. അന്വേഷണം സിബിഐക്ക് വിടണമെന്ന വാദം ഉന്നയിച്ചു. രാഷ്ട്രീയ കാഴ്ചപ്പാട് മുൻനിർത്തിയല്ല അറസ്റ്റിൽ സിപിഎം നിലപാട് സ്വീകരിക്കുന്നത്.
മതനിരപേക്ഷതക്ക് പകരം പ്രതിപക്ഷം പ്രോത്സാഹിപ്പിക്കുന്നത് മത തീവ്രവാദ നിലപാടുകളാണ്. ഇടതുപക്ഷം ഐക്യപ്പെട്ടു നിൽക്കുന്ന തെരഞ്ഞെടുപ്പാണിത്. വികസനം ഇല്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. ജനത്തിന് വസ്തുത ബോധ്യമുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.